മഹാഭാരതം കഥാരൂപത്തിൽ ഭാഗം-30

സത്യവതി എന്താണ് ഭാവിയിൽ സംഭവിക്കാൻ പോകുന്നത് എന്ന് എത്ര ചോദിച്ചിട്ടും വേദവ്യാസൻ പറയാൻ തയ്യാറായില്ല. അത് സത്യവതിക്ക് സഹിക്കാൻ കഴിയുന്നതല്ല എന്ന് മാത്രം വീണ്ടും പറഞ്ഞു. ഹസ്തനപുരിയിൽ സത്യവതിക്കും അംബയ്ക്കും അംബാലികയ്ക്കും ഇനി ഒന്നും ചെയ്യാനില്ല എന്നും അതുകൊണ്ട് ഇനി സന്യസിക്കാനായി അവർ വ്യാസനോടൊപ്പം വനത്തിലേക്ക് വരണം എന്നും വ്യാസൻ പറഞ്ഞു. സത്യവതി ഗാന്ധാരിയോടും ധൃതരാഷ്ട്രരോടും പറഞ്ഞു; പാണ്ഡവരെ നോക്കിക്കോണം, അവർ അനാഥരാണ് എന്ന് അവർക്ക് ഒരിക്കലും തോന്നരുത് വളർന്നു വലുതാകുമ്പോൾ അവരുടെ അവകാശങ്ങൾ അവർ ചോദിക്കാതെ തന്നെ കൊടുക്കണം. കുന്തിയെയും പ്രത്യേകം ശ്രദ്ധിക്കണം.

അവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങിയ ധൃതരാഷ്ട്രരെ തടഞ്ഞുകൊണ്ട്‌ വ്യാസൻ പറഞ്ഞു പ്രശ്നങ്ങളിൽ നിന്നും ഒളിച്ചു ഓടുന്നതിനുള്ളതല്ല സന്യാസം, കഴിയുമെങ്കിൽ ധൃതരാഷ്ട്രർ ഗ്രഹസ്ഥാശ്രമത്തിൽ ഇനിയുള്ള കാലം ജീവിക്കുക എന്നും അറിയിച്ചു. എന്താണോ തന്റേതു അല്ലാത്തത് അത് അതിന്റെ യഥാർത്ഥ അവകാശികൾക്ക് കൊടുക്കുക എന്നും പോകുന്നതിനു മുൻപ് വേദവ്യാസൻ ധൃതരാഷ്ട്രരെ ഓർമിപ്പിച്ചു. കുരുവംശത്തിലെ ഏറ്റവും മൂത്ത പുത്രൻ യുധിഷ്ടിരൻ ആണ്, അത് കൊണ്ട് അവനാണ് രാജാവാകാനുള്ള അവകാശം. എന്നിട്ട് അവർ യാത്രയായി.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു