സ്ഥായിയായ സംസ്കൃതി

സമുഹത്തിന്റെ മുഴുവന്‍ പ്രശ്നങ്ങളേയും വെറും ഭൗതികവീക്ഷണത്തില്‍ കാണുകയും അതനുസരിച്ച്‌ പരിഹാരം നിര്‍ദേശിക്കുകയും ചെയ്ത ആളാണ്‌ നെഹ്റു. താനൊരു അവിശ്വാസിയാണെന്ന്‌ ഇടക്കിടെ പറയുന്നത്‌ അദ്ദേഹത്തിന്‌ ഹരമായിരുന്നു. എന്നാല്‍ നെഹ്റുവിനുമുണ്ടായി ഒരനുഭവം. അദ്ദേഹത്തിന്റെ ഭാര്യ യൂറോപ്പില്‍ മരണമടഞ്ഞു. ഭാര്യയുടെ ഭൗതികശരീരം സംസ്കരിക്കുന്നതിന്റെ രീതിയെക്കുറിച്ച്‌ നെഹ്‌റുവിന്റെ മനസ്സില്‍ ഒരു സംഘര്‍ഷം നടന്നു. ഒടുവില്‍ അടക്കം ചെയ്യുന്നതിനു പകരം ഹിന്ദു
സമ്പ്രദായമനുസരിച്ച്‌ ദഹിപ്പിക്കുകതന്നെ ചെയ്തു. ശരീരം ഒരുപിടി ചാരമായി മാറി. നെഹ്റുവിന്റെ മനസ്സില്‍ വീണ്ടും ആശയക്കുഴപ്പം ഉണ്ടായി. ഭൗതികദൃഷ്ട്യാ ചിന്തിച്ചാല്‍ ചാരത്തിന്‌ വളത്തിന്റെ ഗുണമേ ബാക്കിയുള്ളു. പക്ഷെ നെഹ്റുവിന്റെ ഉള്ളില്‍ ഉറഞ്ഞുകിടന്ന ഹൈന്ദവചിന്ത ഉണര്‍ന്നു. അദ്ദേഹം ഭാര്യയുടെ ചിതാഭസ്മം ചെപ്പിലടക്കി മടിയില്‍ വച്ച്‌ വിമാനമാര്‍ഗം ഭാരതത്തില്‍ കൊണ്ടു വന്നു. തുടര്‍ന്ന്‌ വിവിധ ഹൈന്ദവപുണ്യസ്ഥലങ്ങളില്‍ നിമഞ്ജനം ചെയ്തു. പത്നിയോടുള്ള അന്തിമകടമ നിറവേറ്റി കൃതഃ
കൃത്യനായി.

പിന്നീടൊരിക്കല്‍ നെഹ്റു പറയുകയുണ്ടായി: ““എന്റെ ബുദ്ധിയും ആധുനികവിദ്യാഭ്യാസവും ശിക്ഷണവുമെല്ലാം ഇതിനെ എതിര്‍ത്തുവെങ്കിലും നമ്മില്‍ ലീനമായി കിടക്കുന്ന, വാക്കുകള്‍
കൊണ്ട്‌ വിവരിക്കാന്‍ കഴിയാത്ത ഏതോ ഒരു അനുഭൂതി, ഒരു അന്തഃപ്രേരണ എന്നെക്കൊണ്ട്‌ ഇതെല്ലാം ചെയ്യിച്ചു. പക്ഷെ ഞാനതില്‍ പൂര്‍ണസംതൃപ്തനാണ്‌.”

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു